30 ഡിസംബർ 2010

പുതിയ ആഴങ്ങള്‍ തേടിപ്പോയ മുക്കുവന്‍

"ഉപ്പ , എനിക്കൊരു കഥ പറഞ്ഞു താ .." മൊയ്ദീന്‍ വാശി പിടിച്ചു കരഞ്ഞു . ഉപ്പയ്ക്ക് ഒരുപാട് കഥകളറിയാമെന്നു അവന്റെ ഉമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട് . രാജകുമാരന്റെയും ഭൂതത്തിന്റെയും കഥ , മരംവെട്ടുകാരന്റെയും വനദേവതയുടെയും  കഥ  അങ്ങനെ ഒത്തിരിയൊത്തിരി . അത് കേട്ടപ്പോ മുതല്‍ തുടങ്ങിയതാണി ബഹളം .അഹമ്മദുട്ടി മൊയ്ദീനെ ചേര്‍ത്ത് പിടിച്ചു ഒരു മുത്തം കൊടുത്തു .

"നുമ്മുടെ കടാപ്പുറത്ത്‌ ഒരുപാട് സ്വപ്നങ്ങളുടെ രണ്ടു കൂട്ടുകാരുണ്ടായിരുന്നു , രണ്ടു മുക്കുവന്മാര്‍ .എന്നും പുതിയ ആഴങ്ങള്‍ തേടുന്ന രണ്ടു ഉറ്റചങ്ങായിമാര്‍  . ഒരിക്കല്‍ കടാപ്പുറത്തുന്നും ഒത്തിരി ദൂരെ , ഉള്‍കടലില്‍ നിധി തേടിയവര്‍ പോയി . മണ്ണിനും മനസിനും അതിര്‍ത്തി നിര്‍ണ്ണയിച്ച മനുഷ്യര്‍ കടലിനും അതിര്‍വരമ്പ് നിര്‍ണ്ണയിച്ചു . പുതിയ ആഴങ്ങളുടെ ഹരങ്ങളിലേക്ക് പോയപ്പോള്‍ അതിര്‍ത്തിയുടെ കാര്യം ആലോചിച്ചില്ല .

കഥയുടെ ഒഴുക്ക് അറിയാതെ എവിടേയോ നിന്ന് പോയി . ശ്രീലങ്കന്‍ നാവികസേനയുടെ കൈയില്‍ നിന്നും കാരഗ്രഹത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ മനസും ശരിരവും മരവിച്ചു പോയിരുന്നു .ഭാഷയറിയാത്ത നാട്ടില്‍ , നാല് ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ പത്ത് വര്‍ഷം .

ഇടയ്ക്കെങ്ങോ ജയില്‍ ചാടാന്‍ ശ്രമിക്കവേ പിടിക്കപ്പെട്ടു , കൊടിയ മര്‍ദ്ദനം . ആദ്യ നാല് വര്‍ഷം പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു . ഏതോ അജ്ഞാത രോഗം പിടിപെട്ടു ചങ്ങായി പത്ത് ദിവസം കിടന്നു പുളഞ്ഞു , മരിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ജൈയിലധിക്രിതര്‍ ശവം എടുത്തോണ്ട് പോയത് . പിന്നെയും ആറു വര്‍ഷം ഏകാന്തതയുടെ പുതിയ തലങ്ങള്‍ കണ്ടു പിടിച്ചു .കുറെ കരയുകയും കുറെ ചിരിക്കുകയും ചെയ്തു , ഒറ്റയ്ക്കല്ല എന്ന് ബോധിപ്പെടുത്താന്‍ സ്വയം ആശ്വസിപ്പിച്ചു . ഒടുവില്‍ കൈവിലങ്ങുകളോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി . സ്വന്തം നാട്ടില്‍ ഒരപരാധിയെ പോലെ നിന്നു. കെട്ടിയോളേം പിള്ളേരേം കാണാന്‍ ഓടി വന്നപ്പോ , പിള്ളേര്‍ക്ക് ഓര്‍മ്മ പോലുംമില്ല ഈ ഉപ്പയെ . കൈകുഞ്ഞയിരിക്കുമ്പോ  പോയതാ.അഹമ്മദുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

" മ് മ് , ബേറെ കഥ പറ . ഇക്കഥ കൊള്ളൂല്ല " മൊയ്ദീന്‍ ചിണുങ്ങി .
പത്ത് വര്‍ഷത്തെ കാരഗ്രഹവാസം കൊണ്ട് അയാളുടെ മോഹങ്ങളും സ്വപ്നങ്ങളും സ്വരു കൂട്ടി വച്ചിരുന്ന കഥകളും എല്ലാം എവിടോ നഷ്ടപെട്ടിരുന്നു . പറയാന്‍ ഒരു കഥ മാത്രമേ മനസ്സില്‍ ഒള്ളു . " പുതിയ ആഴങ്ങള്‍ തേടാന്‍ കൊതിച്ചു , ഏകാന്തതയുടെ വിഴുപ്പുകള്‍ ചുമക്കുന്ന ചുമട്ടുകാരനായ മുക്കുവന്റെ കഥ ". സംഭവബഹുലമായ ഭൂതകാലത്തിന്റെയും ശൂന്യമായ ഭാവിയുടെയും തിരമാലകള്‍ അയാളുടെ മനസ്സില്‍ ആഞ്ഞടിച്ചു . അപ്പോഴും മൊയദീന്‍ ഇതൊന്നും മനസിലാവാതെ രാജകുമാരന്റെയും ഭൂതത്തിന്റെയും കഥയ്ക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു

17 ഡിസംബർ 2010

രാജയോഗം

വാഹനങ്ങളുടെ മൂളലും ശബ്ദവും മറ്റും കേട്ടാണ് വേലു എഴുന്നേറ്റത് . നേരം ശരിക്കും പുലര്‍ന്നിരിക്കുന്നു  . ഒടിഞ്ഞു കുത്തി ചാക്കിനകത്തെക്ക് ശരണം പ്രാപിക്കുമ്പോഴും അയാളുടെ തല പുറത്തേക്ക് തള്ളിയിരിക്കും . ചുറ്റും നടക്കുന്നത് ഉറങ്ങുകയാണെങ്കില്‍ കുടി അയാള്‍ക്ക് മനസിലാകും. പക്ഷെ ഇന്നെന്തോ അയാള്‍ ശരിക്കും ഉറങ്ങിപ്പോയി .
വേലു സാവധാനം ചാക്കില്‍ നിന്നും ഇറങ്ങി , അത് ചുരുട്ടി എടുത്തു കക്ഷത്തില്‍ വച്ചു . പതുക്കെ നടന്നു , പോക്കറ്റിലെ നാണയത്തുട്ടുകളില്‍ അയാള്‍ മുറുക്ക പിടിച്ചു  , പത്ത് റുപ്പിക കാണും . താമസിച്ചെഴുന്നെറ്റതു കൊണ്ട്  പ്രാതല്‍ ഒഴിവായിക്കിട്ടി ഇനി ആകെയുള്ളത് ഉച്ചയുണ് മാത്രമാണ് . സൂര്യന്‍ ഉച്ചിയിലെത്താറായിട്ടില്ലാ , അല്ല ഉച്ചയായിട്ടും കാര്യമില്ല . ആലോഴിയുംപോഴാനു തനിക്കു ഹോട്ടലുകളില്‍ ഭക്ഷണം . വേലുവിനും അത് തന്നെയാണ് ഇഷ്ടം , തന്റെ സാമിപ്യം കൊണ്ട് ആരും അറപ്പോടെയും വെറുപ്പോടെയും ഭക്ഷണം കഴിക്കരുത് .

വേലു നടന്നു നടന്നു  ഒരാളൊഴിഞ്ഞ തട്ടുകടയ്യക്ക് മുമ്പില്‍ സ്ഥാനം പിടിച്ചു . കുറെ നേരം കുടി നോക്കി നിന്നതിനു ശേഷമാവാം കടയില്‍ കയറുന്നത് . സമിപത്തായി " ഭൂതം , ഭാവി , വര്‍ത്തമാനം "  എന്ന ബോര്‍ഡിനു കിഴെ ഒരു കാവി വസ്ത്രധാരി ഇരിക്കുന്നു .വേലു അവിടെ കുത്തിയിരുന്നു അയാളെയും അയാളുടെ അടുത്ത് വരുന്ന ആള്‍ക്കാരെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു .
  ചുരുക്കം ചില പ്രധിബന്ദങ്ങള്‍ ഉണ്ടെങ്കിലും , എല്ലാര്ക്കും ഭാവിയില്‍ രാജയോഗം . വേലു കുറേക്കുടി അയല്‍ക്കടുത്തെക്ക് നിങ്ങിയിരുന്നു . കുടുതല്‍ സമയം കഴിയുംതോറും വേലു അയല്‍ക്കടുത്തെക്ക് കുടുതല്‍ അടുത്തുകൊണ്ടിരുന്നു .
                           ഒടുവില്‍ ആളൊഴിഞ്ഞ തക്കം നോക്കി വേലു അയാള്‍ക്ക് മുന്നില്‍ ചെന്നിരുന്നു . വേലുനെ കണ്ടപ്പോഴേ അയാളയുടെ നെട്ടിച്ചുലിഞ്ഞു . വേലു കിശയില്‍ നിന്നും നാണയത്തുട്ടുകള്‍ എടുത്തു മുന്നില്‍ വച്ചു .വലിയ ഭാവഭേദമില്ലാതെ അയല്‍ ആ നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി  , പത്ത് . ചെറിയൊരു ചിരി അയാളുടെ മുഖത്ത് തെളിയുന്നത് കണ്ടു വേലു കൈ നീട്ടി . ഒരു നിമിഷം ആലോചിച്ച ശേഷം ഒരു കീരത്തുനിയെടുത്ത് അവന്റെ കൈ പിടിച്ചു സൂക്ഷിച്ചു നോക്കി .


"പൂര്‍വ്വജന്മപാപങ്ങളാ , ഇനിയും അനുഭവിക്കും "
വേലു അങ്കലാപോടെ അയാളെ നോക്കി .
"പേടിക്കാനില്ല , അടുത്തതിന്റെ അടുത്ത ശിവരാത്രി കഴിഞ്ഞാല്‍ സ്ഥിതി മെച്ചപ്പെടും "
"ഒടുവില്‍ ശുക്രദശയാ , രാജയോഗം അച്ചട്ടാ "
വേലു മനസ്സറിഞ്ഞു കുറെ നാളുകള്‍ക്കു ശേഷം ചിരിച്ചു   .
" ബാക്കി പറയണമെങ്കില്‍ ഒരു പത്തുടെ വരണം "

വേലുവിന്റെ ചിരി പെട്ടന്ന് മാഞ്ഞു , അടിയില്‍ നിന്നും വിശപ്പിന്റെ വിളി കേള്‍ക്കുന്നു .കൈ പിന്‍വലിച്ചു  അയാള്‍ തട്ടുകടയിലേക്ക്‌ നോക്കി അവിടെ ആളൊഴിഞ്ഞിരിക്കുന്നു  . കൈയില്‍ നയാ പൈസയില്ല .വിശപ്പിന്റെ വിളി കാര്യമാക്കാതെ വേലു വരാനിരിക്കുന്ന ശിവരാത്രിയും അത് കഴിഞ്ഞുള്ള രാജയോഗവും സ്വപ്നം കണ്ടു മുന്നോട്ടു നടന്നു .

07 ഡിസംബർ 2010

കറണ്ട് സ്റ്റാറ്റസ് - വിവാഹ മോചനം

         തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക് . മുന്നില്‍ തുറന്ന വരുന്ന വലിയ ജാലകങ്ങള്‍ . സ്വയം മറന്ന അയാള്‍ അതിലേക്കു അലിഞ്ഞു ചേര്‍ന്ന് .സമയം കുറെ കടന്നു പോയി , നാഴിക സൂചി വട്ടം കറങ്ങി .
 അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു .
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും അയാള്‍ ഒരേ സമയത്ത് സഞ്ചരിച്ചു . തലകുനിച്ച് , കമ്പ്യുട്ടറിനടുത്ത് പിടിച്ചു  , വിടര്‍ന്ന കണ്ണുകളോടെ കീബോര്‍ഡ് മിഴുവാന്‍ അയാളുടെ കൈവിരലുകള്‍ ഓടി നടന്നു .

 കമ്പ്യുട്ടര്‍യുഗത്തിലെ ഒഴിവാകാന്‍ പറ്റാത്തൊരു അദ്ധ്യായം താനും അവതരിപ്പിക്കുന്നുണ്ട്  എന്ന ചിന്ത ഒരു മിന്നായം പോലെ കടന്നു പോയപ്പോള്‍ അവന്‍ ഒന്ന് പുളകിതനായി . ഓരോ അരമണിക്കൂര്‍ ഇടവിട്ടും ഭാര്യ എന്തോ വന്നു പറയുന്നുണ്ട് , " മ് മ് ...." എന്ന് എല്ലാം മൂളി കേട്ട് അയാള്‍ യുഗ പരിണാമങ്ങളെ കുറിച്ച ഓര്‍ത്ത് സന്തോഷിച്ചു .
 ഫേസ്ബുക്കിലെ കറണ്ട് സ്റ്റാറ്റസും വായിച്ച്, അതിനു കമന്റും നല്‍കി അയാള്‍ അവിടമാകെ ഒന്ന് ചുറ്റിയടിച്ചു .പക്ഷെ കുടുംബ വക്കിലിന്റെ കറണ്ട്  സ്റ്റാറ്റസ് കണ്ട് അയാള്‍ ഒന്ന് ഞെട്ടി . "രഘുവിന്റെ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു ..."

 ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അയാള്‍ അതിനു കുസൃതി നിറഞ്ഞ ഒരു കമന്റും പോസ്റ്റ്‌ ചെയ്ത് ബ്ലോഗ്ഗെറിലേക്ക്   കടന്നു